- Home
- Sports
- Cricket
- സഹിബ്സാദാ ഫര്ഹാന് നയിക്കുന്നു, ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍; ഗ്രൂപ്പ് സ്റ്റേജ് കഴിഞ്ഞപ്പോള്‍ റണ്‍വേട്ടക്കാരുടെ പട്ടികയിങ്ങനെ
സഹിബ്സാദാ ഫര്ഹാന് നയിക്കുന്നു, ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍; ഗ്രൂപ്പ് സ്റ്റേജ് കഴിഞ്ഞപ്പോള്‍ റണ്‍വേട്ടക്കാരുടെ പട്ടികയിങ്ങനെ
ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി പാകിസ്ഥാന് ഓപ്പണര്‍ സഹിബ്സാദാ ഫര്ഹാന്. ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍. ഓസീസ് താരങ്ങള്‍ക്ക് ആര്‍ക്കും തന്നെ ആദ്യ പത്തില്‍ വരാന്‍ സാധിച്ചില്ല. പട്ടികയിങ്ങനെ…

സഹിബ്സാദാ ഫര്ഹാന് (പാകിസ്ഥാന്)
നാല് മത്സരങ്ങളില്‍ നിന്ന് 220 റണ്‍സാണ് ഫര്ഹാന് നേനേടിയത്. നമീബിയക്കെതിരെ പുറത്താവാതെ നേടിയ 100 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഒരു അര്‍ധ സെഞ്ചുറിയും അക്കൗണ്ടിലുണ്ട്. ശരാശരി 73.33. സ്ട്രൈക്ക് റേറ്റ് 164.17.
പതും നിസ്സങ്ക (ശ്രീലങ്ക)
നാല് മത്സരങ്ങളില്‍ നിന്ന് 199 റണ്‍സാണ് നിസ്സങ്ക നേടിയത്. പുറത്താവാതെ നേടിയ ഒരു സെഞ്ചുറി ഉള്‍പ്പെടെയാണ് ഈ സ്കോര്‍. മറ്റൊരു ഫിഫ്റ്റിയും താരം നേടി. 66.33 ശരാശരി. 156.69 സ്ട്രൈക്ക് റേറ്റ്.
കുശാല്‍ മെന്‍ഡിസ് (ശ്രീലങ്ക)
നാല് മത്സരങ്ങളില്‍ നിന്ന് 182 റണ്‍സ്. മൂന്ന് അര്‍ധ സെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടും. 60.66 ശരാശരിയും 124.65 ശരാശരിയും താരത്തിനുണ്ട്. 61 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
എയ്ഡന്‍ മാര്‍ക്രം (ദക്ഷിണാഫ്രിക്ക)
നാല് മത്സരങ്ങള്‍ പ്രോട്ടീസ് ക്യാപ്റ്റന്‍ 178 ഇതുവരെ നേടി. പുറത്താകാതെ നേടിയ 86 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. രണ്ട് അര്‍ധ സെഞ്ചുറികളും ലോകകപ്പില്‍ നേടി. ശരാശരി 59.33. സ്ട്രൈക്ക് റേറ്റ് 187.36.
ഇഷാന് കിഷന് (ഇന്ത്യ)
അഞ്ചാം സ്ഥാനത്താണ് ഇന്ത്യന്‍ ഓപ്പണര്‍. നാല് മത്സരങ്ങളില്‍ നിന്ന് ഇതുവരെ നേടിയത് 176 റണ്‍സ്. 77 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 44.00 ശരാശരി. 202.29 സ്ട്രൈക്ക് റേറ്റ് കിഷനുണ്ട്.
ബ്രയാന്‍ ബെന്നറ്റ് (സിംബാബ്വെ)
മൂന്ന് മത്സരങ്ങള്‍ കളിച്ച ബെന്നറ്റ് നേടിയത് 175 റണ്‍സ്. മൂന്ന് മത്സരങ്ങളിലും താരം പുറത്തായില്ലെന്നുള്ളത് മറ്റൊരു വാസ്തവം. 125.00 സ്ട്രൈക്ക് റേറ്റാണ് ബെന്നറ്റിന്. പുറത്താവാതെ നേടിയ 64 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടി.
ടിം സീഫെര്‍ട്ട് (ന്യൂസിലന്‍ഡ്)
ന്യൂസിലന്‍ഡ് ഓപ്പണര്‍ ഏഴാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ 173 റണ്‍സാണ് സമ്പാദ്യം. പുറത്താവാതെ നേടിയ 89 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ശരാശരി 57.66. സ്ട്രൈക്ക് റേറ്റ് 167.96. രണ്ട് അര്‍ധ സെഞ്ചുറികളും അക്കൗണ്ടിലുണ്ട്.
ഇബ്രാഹിം സദ്രാന് (അഫ്ഗാനിസ്ഥാന്)
നാല് മത്സരങ്ങളില്‍ നിന്ന് 170 റണ്‍സാണ് അഫ്ഗാന് താരം നേടിയത്. പുറത്താവാതെ നേടിയ 95 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ശരാശരി 56.66. സ്ട്രൈക്ക് റേറ്റ് 142.85. എന്നാല്‍ അഫ്ഗാന് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. അതുകൊണ്ട് തന്നെ വൈകാതെ ആദ്യ പത്തില്‍ നിന്നിറങ്ങും.
ദിപേന്ദ്ര ഐറി (നേപ്പാള്‍)
നാല് മത്സരങ്ങളില്‍ നിന്ന് 169 റണ്‍സാണ് ഐറി നേടിയത്. 58 റണ്‍സ് ഉയര്‍ന്ന സ്കോര്‍. 56.33 ശരാശരിയും 142.85 സ്ട്രൈക്ക് റേറ്റും ഐറിക്കുണ്ട്. എന്നാല്‍ നേപ്പാള്‍ പ്രാഥമിക ഘട്ടത്തില്‍ പുറത്തായിരുന്നു. അതുകൊണ്ട് തന്നെ വൈകാതെ ആദ്യ പത്തില്‍ നിന്ന് പുറത്താവും.
സൂര്യകുമാര്‍ യാദവ് (ഇന്ത്യ)
നാല് മത്സരങ്ങളില്‍ നിന്ന് 162 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ പുറത്താവാതെ നേടിയ 84 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ശരാശരി 54.00. സ്ട്രൈക്ക് റേറ്റ് 136.13.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!