ഈശ്വരിക്കും ഭർത്താവ് മുത്തുമാണിക്യത്തിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവരുടെ നാല് ബന്ധുക്കളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഒളിവിൽ താമസിക്കുകയായിരുന്നു.

ചെന്നൈ: വിരുദുനഗർ പടക്കനിർമാണ ശാലയിലെ അപകടത്തിൽ ഫാക്ടറി ഉടമകളായ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവർ കീഴടങ്ങി. വിരുദുനഗർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇവർ കീഴടങ്ങിയത്. അപകടത്തിൽ 25 പേർ മരിച്ചിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വിരുദുനഗറിലെ പടക്ക നിർമാണ ശാലയിൽ വലിയ രീതിയിലുള്ള സ്ഫോടനം നടന്നത്. ഈശ്വരിക്കും ഭർത്താവ് മുത്തുമാണിക്യത്തിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവരുടെ നാല് ബന്ധുക്കളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഒളിവിൽ താമസിക്കുകയായിരുന്നു.

വിരുദു നഗർ പടക്കനിർമ്മാണ ശാലയിലെ അപകടം; ഫാക്ടറി ഉടമകൾ പൊലീസിൽ കീഴടങ്ങി