വയനാട് സ്വദേശിയായ അന്തേവാസിയെ മർദിച്ചതിന് സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരൻ ബോബി, കെയർടേക്കർ മഹേഷ് എന്നിവർക്കെതിരെയാണ് കൊടുങ്ങല്ലൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

തൃശൂർ: അന്തേവാസി മർദ്ദനമേറ്റ് മരിച്ച അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും കേസ്. വയനാട് സ്വദേശിയായ അന്തേവാസിയെ മർദിച്ചതിന് സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരൻ ബോബി, കെയർടേക്കർ മഹേഷ് എന്നിവർക്കെതിരെയാണ് കൊടുങ്ങല്ലൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. അതേസമയം പാലക്കാട് കണ്ണമ്പ്ര സ്വദേശി ശ്രീനാഥ്(35)നെ ഇതേ സ്പെഷ്യൽ സ്കൂളിലെ കെയർ ടേക്കർ മഹേഷ് മർദിച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവത്തിൽ സ്പെഷ്യൽ സ്കൂളിലെ കെയർടേക്കർ മഹേഷിനെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു. മർദനമൂലം ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റാണ് ശ്രീനാഥ് മരിച്ചത്. കിടപ്പുമുറിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓട്ടിസം ബാധിച്ച ശ്രീനാഥ് ഏതാനും നാളുകളായി അനുഗ്രഹ സ്പെഷ്യൽ സ്കൂളിലാണ് താമസം. കൊലപാതകം നടന്ന് ഒരു മാസമാകുന്നതിന് മുമ്പാണ് ഇപ്പോൾ മറ്റൊരു കേസ് കൂടെ എടുത്തിരിക്കുന്നത്.