ആഘോഷങ്ങളിലെ വെടിക്കെട്ടുകളുടെ ഭാവി നിർണയിക്കാൻ കഴിയുന്നതും സർക്കാരിനെ നയപരമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനും സഹായിക്കുന്ന റിപ്പോർട്ട് ആകും തയ്യാറാക്കുക എന്നും ജുഡീഷ്യൽ കമ്മീഷൻ അറിയിച്ചു.
കണ്ണൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തത്തിൽ പ്രധാന തെളിവുകൾ തരേണ്ട 17 പേർ മരിച്ചുപോയതിനാൽ, അപകടം എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്തുക ശ്രമകരം എന്ന് ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ. നിലവിൽ ചികിത്സയിൽ ഉള്ളവരിൽ നിന്ന് വിശദമായി മൊഴിയെടുക്കും. സ്ഥലം സന്ദർശിച്ചും കാര്യങ്ങൾ പഠിക്കും. സമയമെടുത്താകും റിപ്പോർട്ട് തയ്യാറാക്കുക. ആഘോഷങ്ങളിലെ വെടിക്കെട്ടുകളുടെ ഭാവി നിർണയിക്കാൻ കഴിയുന്നതും സർക്കാരിനെ നയപരമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനും സഹായിക്കുന്ന റിപ്പോർട്ട് ആകും തയ്യാറാക്കുക എന്നും ജുഡീഷ്യൽ കമ്മീഷൻ അറിയിച്ചു.

