103 റണ്‍സിന്റെ തോല്‍വിയാണ് ഹാര്‍ദിക്കിന്റെ സംഘം വഴങ്ങിയത്. റണ്‍സിന്റെ കണക്കില്‍ ഐപിഎല്‍ ചരിത്രത്തിലെ മുംബൈയുടെ ഏറ്റവും വലിയ പരാജയം

സഞ്ജു സാംസണിന്റെ സെഞ്ചുറി, അക്കീല്‍ ഹൊസൈന്റെ സ്പിൻ മാന്ത്രികത. വാംഖഡെയിലെ രാത്രിയില്‍ മുംബൈ ഇന്ത്യൻസ് ചെന്ന് വീണത് നാണക്കേടിന്റെ റെക്കോര്‍ഡുകളിലേക്കാണ്.

103 റണ്‍സിന്റെ തോല്‍വിയാണ് ഹാര്‍ദിക്കിന്റെ സംഘം വഴങ്ങിയത്. റണ്‍സിന്റെ കണക്കില്‍ ഐപിഎല്‍ ചരിത്രത്തിലെ മുംബൈയുടെ ഏറ്റവും വലിയ പരാജയം, മറുവശത്ത് ചെന്നൈയുടെ ഏറ്റവും വലിയ ജയവും.

ആദ്യമായാണ് 100 റണ്‍സിലധികം മാര്‍ജിനില്‍ ചെന്നൈ ഐപിഎല്ലില്‍ വിജയം നേടുന്നതുപോലും.

മുംബൈ ഓള്‍ ഔട്ടായത് 104 റണ്‍സ്. ഐപിഎല്ലില്‍ ചെന്നൈക്കെതിരായ മുംബൈയുടെ ഏറ്റവും ചെറിയ സ്കോര്‍.

ചെന്നൈയോട് ടൂര്‍ണമെന്റില്‍ പരാജയപ്പെടുന്നത് 19-ാം തവണ. ഇതുവരെ മറ്റൊരു ടീമിനും മുംബൈയെ ഇത്രയധികം മത്സരങ്ങളില്‍ കീഴടക്കാനായിട്ടില്ല. 18 വിജയങ്ങളുള്ള പഞ്ചാബ് കിങ്സാണ് തൊട്ടുപിന്നിലുള്ളത്. വാംഖഡയില്‍ മുംബൈക്കെതിരായ ആറാം ജയം, റെക്കോര്‍ഡ് പങ്കുവെക്കുന്നത് പഞ്ചാബിനൊപ്പം.

തങ്ങള്‍ക്കെതിരെ സെഞ്ചുറി നേടാൻ ഒരു ചെന്നൈ ബാറ്ററേയും മുംബൈ ബൗളര്‍മാര്‍ ഇതുവരെ അനുവദിച്ചിരുന്നില്ല. വാംഖഡെയില്‍ സഞ്ജു അതും തിരുത്തി.

Powered By: