MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ

കാലാവസ്ഥ വ്യതിയാനം സാരമായി ബാധിച്ചതോടെ മത്തി കിട്ടാനില്ല. പിന്നാലെ കൂട്ടത്തോടെ ചത്തത് 60000ത്തിലേറെ പെൻഗ്വിനുകൾ. ദക്ഷിണാഫ്രിക്കൻ തീരത്തെ പെൻഗ്വിൻ കോളനികളിലാണ് പട്ടിണി മരണം സാരമായി ബാധിച്ചിരിക്കുന്നത്. 

1 Min read
Author : Elsa TJ
Published : Dec 07 2025, 03:32 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
ദക്ഷിണാഫ്രിക്കയിലെ പെൻഗ്വിൻ കോളനികൾ ചുരുങ്ങുന്നു
Image Credit : Getty

ദക്ഷിണാഫ്രിക്കയിലെ പെൻഗ്വിൻ കോളനികൾ ചുരുങ്ങുന്നു

ദക്ഷിണാഫ്രിക്കൻ തീരത്തുള്ള ഡാസെൻ ദ്വീപിലും റോബൻ ദ്വീപിലുമാണ് പതിനായിര കണക്കിന് പെൻഗ്വിനുകളാണ് ഭക്ഷണമില്ലാതെ ചത്തൊടുങ്ങിയത്.

28
അമിതമായ മത്സ്യബന്ധനവും കാലാവസ്ഥാ വ്യതിയാനവും വില്ലനായി
Image Credit : Getty

അമിതമായ മത്സ്യബന്ധനവും കാലാവസ്ഥാ വ്യതിയാനവും വില്ലനായി

2004നും 2012നും ഇടയിലെ കണക്കുകളാണ് പുറത്ത് വന്നത്. പ്രജനന കാലത്താണ് പട്ടിണി മരണം രൂക്ഷമായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും അമിതമായ മത്സ്യബന്ധനവും ചാളയുടെ ലഭ്യത കുറവിന് കാരണമായിയെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്.

Related Articles

Related image1
25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം
Related image2
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
38
30 വർഷത്തിൽ ചത്തൊടുങ്ങിയത് 80 ശതമാനം ആഫ്രിക്കൻ പെൻഗ്വിനുകൾ
Image Credit : Getty

30 വർഷത്തിൽ ചത്തൊടുങ്ങിയത് 80 ശതമാനം ആഫ്രിക്കൻ പെൻഗ്വിനുകൾ

ഓസ്ട്രിച്ച് ജേണൽ ഓഫ് ആഫ്രിക്കൻ ഓർണിത്തോളജിയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വന്നത്. കഴിഞ്ഞ 30 വർഷത്തിനിടെ ആഫ്രിക്കൻ പെൻഗ്വിനുകളുടെ എണ്ണത്തിൽ 80 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകൾ വിശദമാക്കുന്നത്.

48
നിരാഹാര കാലം അതിജീവിക്കാൻ ചാളക്കൂട്ടങ്ങളെത്തിയില്ല
Image Credit : Getty

നിരാഹാര കാലം അതിജീവിക്കാൻ ചാളക്കൂട്ടങ്ങളെത്തിയില്ല

ജലത്തെ പ്രതിരോധിക്കുന്നതിനായുള്ള സ്വയം പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായി ആഫ്രിക്കൻ പെൻഗ്വിനുകൾ തൂവലുകൾ പൊഴിക്കാറുണ്ട്. 21 ദിവസം നീളുന്ന ഈ പ്രക്രിയയ്ക്ക് മോൾട്ടിംഗ് പിരിയഡ് എന്നാണ് അറിയപ്പെടുന്നുണ്ട്. ഈ സമയത്ത് ഇവ കടലിലേക്ക് പോകാറില്ല. ഇതിന് മുൻപായി ആവശ്യത്തിന് ഭക്ഷണം കഴിച്ച് ശേഖരിക്കുന്നതാണ് ആഫ്രിക്കൻ പെൻഗ്വിനുകളുടെ രീതി.

58
മോൾട്ടിംഗ് കാലം പട്ടിണി മരണം രൂക്ഷമാക്കി
Image Credit : Getty

മോൾട്ടിംഗ് കാലം പട്ടിണി മരണം രൂക്ഷമാക്കി

എന്നാൽ 21 ദിവസത്തെ മോൾട്ടിംഗ് പിരിയഡ് കാലം അതിജീവിക്കാനായി ഇഷ്ട ഭക്ഷണമായ മത്തി ഇവയ്ക്ക് ഈ കാലയളവിൽ കണ്ടെത്താനായില്ല. നിരാഹാര കാലം അതിജീവിക്കാനുള്ള ഭക്ഷണം പെൻഗ്വിൻ കൂട്ടങ്ങൾക്ക് കണ്ടെത്താനായില്ല.

68
ജലത്തെ പ്രതിരോധിക്കാനാവാതെ പെൻഗ്വിനുകൾ കടലിൽ തന്നെ ചത്തതായി പഠനം
Image Credit : Getty

ജലത്തെ പ്രതിരോധിക്കാനാവാതെ പെൻഗ്വിനുകൾ കടലിൽ തന്നെ ചത്തതായി പഠനം

കൂട്ടത്തോടെ പെൻഗ്വിനുകളുടെ മൃതദേഹങ്ങൾ കണ്ടെത്താനാവാത്തത് ഇവ കടലിൽ ചത്തതിനാലാണെന്നും പഠനം വിശദമാക്കുന്നത്. 25 ശതമാനത്തിലേറെ ചാള അഥവാ മത്തിയുടെ എണ്ണത്തിൽ കുറവുണ്ടായി. അന്തരീക്ഷ താപനിലയിലും ഉപ്പുവെള്ളത്തിന്റെ ഗാഢതയിലും ഉണ്ടായ വ്യതിയാനവും ആണ് ഇതിന് കാരണമായി നിരീക്ഷിക്കപ്പെടുന്നത്. ഈ മേഖലയിൽ മത്തി പിടിക്കുന്നതിലും വലിയ രീതിയിൽ വർധനവുണ്ടായി.

78
അവശേഷിക്കുന്നത് പ്രജനനം നടത്താൻ കഴിയുന്ന 10000 ജോഡി പെൻഗ്വിനുകൾ മാത്രം
Image Credit : Getty

അവശേഷിക്കുന്നത് പ്രജനനം നടത്താൻ കഴിയുന്ന 10000 ജോഡി പെൻഗ്വിനുകൾ മാത്രം

2024ലാണ് ആഫ്രിക്കൻ പെൻഗ്വിനുകളെ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ് പ്രഖ്യാപിച്ചു. പ്രജനനം നടത്താൻ കഴിയുന്ന പതിനായിരത്തോളം ജോഡി ആഫ്രിക്കൻ പെൻഗ്വിനുകളാണ് നിലവിലുള്ളത്. വലിയ വലകൾ ഉപയോഗിച്ച് കടൽ തറയിൽ അടക്കമുള്ള മത്സ്യങ്ങളെ പിടിക്കുന്നത് ദക്ഷിണ ആഫ്രിക്കയിൽ പ്രത്യേകിച്ച് പെൻഗ്വിൻ കോളനിക്ക് സമീപത്ത് വിലക്കിയിട്ടുണ്ട്.

88
ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
Image Credit : Getty

ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ

കാലാവസ്ഥ വ്യതിയാനം സാരമായി ബാധിച്ചതോടെ മത്തി കിട്ടാനില്ല. പിന്നാലെ കൂട്ടത്തോടെ ചത്തത് 60000ത്തിലേറെ പെൻഗ്വിനുകൾ. ദക്ഷിണാഫ്രിക്കൻ തീരത്തെ പെൻഗ്വിൻ കോളനികളിലാണ് പട്ടിണി മരണം സാരമായി ബാധിച്ചിരിക്കുന്നത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

About the Author

ET
Elsa TJ
2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, സയൻസ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 10 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍,ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: elsa@asianetnews.in
കാലാവസ്ഥാ മാറ്റം
മത്സ്യം
ആഫ്രിക്കൻ പെൻഗ്വിൻ
മത്തി

Latest Videos
Recommended Stories
Recommended image1
ഇന്ത്യയുടെ ചരിത്രപരമായ പുത്തൻ അധ്യായം, ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാർ നിലവിൽ, പ്രഖ്യാപനവുമായി മോദിയും ക്രിസ്റ്റഫർ ലക്സണും
Recommended image2
ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യ, താമസിച്ചിരുന്നത് എയർബിഎൻബി വീടുകളിൽ
Recommended image3
നൈജീരിയയിൽ ക്രിസ്ത്യൻ സ്കൂളിൽ നിന്ന് സായുധ സംഘം തട്ടിക്കൊണ്ട് പോയ 130 വിദ്യാർത്ഥികൾക്ക് മോചനം
Related Stories
Recommended image1
25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം
Recommended image2
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved