MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • ആദ്യം കൊന്നത് അമ്മയെയും സഹോദരനെയും; പിന്നെ നാല് സ്‌കൂള്‍ കുട്ടികള്‍; ആരാണ് കാനഡയിലെ ആ കൊലയാളി?

ആദ്യം കൊന്നത് അമ്മയെയും സഹോദരനെയും; പിന്നെ നാല് സ്‌കൂള്‍ കുട്ടികള്‍; ആരാണ് കാനഡയിലെ ആ കൊലയാളി?

കാനഡയിലെ ഒരു സ്‌കൂളില്‍ ഒരു വെടിവെപ്പ് നടന്നു.  18 വയസ്സുള്ള ട്രാന്‍സ് വുമണ്‍ നടത്തിയ വെടിവെപ്പില്‍ നാല് കുട്ടികളും ഒരധ്യാപികയുമാണ് കൊല്ലപ്പെട്ടത്.  അമ്മയെയും സഹോദരനെയും  വെടിവെച്ചു കൊന്നശേഷമാണ് കൊലയാളി സ്‌കൂളില്‍ എത്തിയത്. ആരാണ് ഈ കൊലയാളി? 

2 Min read
Author : KP Rasheed
Published : Feb 12 2026, 05:32 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
Image Credit : Facebook

നാലു വര്‍ഷം മുമ്പ് സ്‌കൂളില്‍നിന്നും പഠിത്തം നിര്‍ത്തിയിറങ്ങിയ ജെസി വാന്‍ റൂട്ട്സെലാര്‍ എന്ന 18 -കാരിയാണ് കൊലയാളി എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കലങ്ങിമറിഞ്ഞ കുടുംബ പശ്ചാത്തലവും മാനസിക പ്രശ്‌നങ്ങളും തീവ്രവലതുപക്ഷ രാഷ്ട്രീയ താല്‍പ്പര്യവുമുള്ള ഒരാളാണ് കൂട്ടക്കൊല നടത്തിയത്. ആരാണ് ഈ കൊലയാളി?

28
Image Credit : Facebook

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലര്‍ റിഡ്ജ് എന്ന ചെറുപട്ടണത്തിലാണ് കൂട്ടക്കൊല നടന്നത്. വീട്ടിലുണ്ടായിരുന്ന 39 വയസ്സുള്ള അമ്മയെയും 11 വയസ്സുള്ള രണ്ടാനച്ഛന്റെ മകനെയും വെടിവെച്ചു കൊന്നശേഷമാണ് ജെസ്സി സ്‌കൂളില്‍ എത്തിയത്. തുടര്‍ന്ന് ജെസി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിവെപ്പില്‍ ഒരാള്‍ ഗോവണിപ്പടിയിലും നാല് പേര്‍ ലൈബ്രറിയിലും മരിച്ചു വീണു. 12 വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളും 13 വയസ്സുള്ള മറ്റൊരു ആണ്‍കുട്ടിയും 39-കാരിയായ അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസുമായുള്ള വെടിവെപ്പിനിടെ ജെസ്സി സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഒരു ലോങ് ഗണ്ണും കൈത്തോക്കും പോലീസ് കണ്ടെടുത്തു.

Related Articles

Related image1
Gun Missing: റെയില്‍വേ കണ്ടെയ്നറില്‍ നിന്ന് ആയിരക്കണക്കിന് തോക്കുകള്‍ മോഷണം പോയി
Related image2
policeman hunting with gun: തോക്കുമായി വേട്ടക്കിറങ്ങിയ പൊലീസുകാരന്‍ കീഴടങ്ങി; തെളിവെടുപ്പ് നടത്തി
38
Image Credit : Facebook

ആണ്‍കുട്ടിയായാണ് ജെസ്സി ജനിച്ചത്. ആറ് വര്‍ഷം മുമ്പ് സ്ത്രീയായി ജീവിക്കാന്‍ ജെസ്സി തീരുമാനിച്ചു. ലിംഗമാറ്റ പ്രക്രിയകള്‍ ആരംഭിച്ചു. പോലീസ് രേഖകളില്‍ ജെസ്സി സ്ത്രീയായാണ് അറിയപ്പെടുന്നത്. നാല് വര്‍ഷം മുമ്പ് ഇതേ സ്‌കൂളില്‍ നിന്ന് ജെസ്സി പഠനം നിര്‍ത്തിയിരുന്നു.

48
Image Credit : Facebook

ജെസ്സിക്ക് കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. മാനസികനില പരിശോധിക്കുന്നതിനായി പോലീസ് പലതവണ ജെസ്സിയെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെസ്സിയുടെ വീട്ടില്‍ നിന്ന് പോലീസ് തോക്കുകള്‍ പിടിച്ചെടുത്തിരുന്നു. മാനസികാരോഗ്യ നിയമപ്രകാരം ജെസിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

58
Image Credit : Facebook

എന്തായിരുന്നു കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് വ്യക്തമായിട്ടില്ല. പഠിക്കുന്ന കാലത്ത് ജെസ്സി സ്‌കൂളില്‍ ഏതെങ്കിലും തരത്തിലുള്ള പരിഹാസത്തിനോ അധിക്ഷേപത്തിനോ ഇരയായിരുന്നോ എന്നതിന് തെളിവില്ല. ആക്രമണ കാരണം വ്യക്തമാക്കുന്ന കത്തുകളൊന്നും ലഭിച്ചിട്ടില്ല.

68
Image Credit : Facebook

ജെസ്സിയുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ ദുരൂഹമായിരുന്നുവെന്ന് അധികതര്‍ ചൂണ്ടിക്കാട്ടുന്നു. വെളുത്ത വര്‍ഗക്കാരുടെ ആധിപത്യത്തെക്കുറിച്ചുള്ള ആശയങ്ങളിലും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിലും ആകൃഷ്ടയായിരുന്നു ജെസ്സി. ക്രൂരമായ അക്രമ ദൃശ്യങ്ങള്‍ കാണാന്‍ ചില പ്രത്യേക വെബ്‌സൈറ്റുകളില്‍ സ്ഥിരം സന്ദര്‍ശക ആയിരുന്നു.

78
Image Credit : Facebook

ആളുകളെ തലയറുക്കുന്നതും പീഡിപ്പിക്കുന്നതോ ബലാല്‍സംഗം ചെയ്യുന്നതോ ആയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളില്‍ ജെസ്സി സജീവമായിരുന്നു. കാനഡയില്‍ ഇതിനുമുമ്പ് വെടിവെപ്പുകള്‍ നടത്തിയ മറ്റ് ചില കൗമാരക്കാരും ഇതേ വെബ്സൈറ്റുകള്‍ ഉപയോഗിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

88
Image Credit : Facebook

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞശേഷമാണ് ജെസ്സിയുടെ അമ്മ ഈ ഗ്രാമത്തിലേക്ക് കുട്ടികളുമായി വന്നത്. കുട്ടികളുടെ അവകാശത്തെ ചൊല്ലി ഇവരും ആദ്യ ഭര്‍ത്താവുമായി നീണ്ട കാലം കേസ് നടന്നിരുന്നു. കുട്ടികളുമായി ഫോണില്‍ ബന്ധപ്പെടാന്‍ അവരുടെ പിതാവിനെ അനുവദിക്കണമെന്ന് കോടതി ഇവര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

About the Author

KR
KP Rasheed
2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.in
കാനഡ
തോക്ക് (Thōkku)

Latest Videos
Recommended Stories
Recommended image1
ലോകത്തെ ഏറ്റവും മികച്ച വിംഗ്സ്യൂട്ട് പൈലറ്റ്, മോണ്ട് ബ്ലാങ്കിൽ നിന്നുള്ള ചാട്ടം പിഴച്ചു, പാരച്യൂട്ടും കൈവിട്ടു, 37കാരന് ദാരുണാന്ത്യം
Recommended image2
'ഞങ്ങള്‍ക്ക് വോട്ട് ചെയ്താല്‍ സ്വര്‍ഗം'; ജമാഅത്തെ ഇസ്ലാമി വോട്ടിന് പണം വിതരണം ചെയ്യുന്നു, ബംഗ്ലാദേശില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
Recommended image3
സഹോദരിയെ കൈവിട്ടോ കിം? വരാനിരിക്കുന്ന വനിതാ ഏകാധിപതി മകളെന്ന് റിപ്പോർട്ട്
Related Stories
Recommended image1
Gun Missing: റെയില്‍വേ കണ്ടെയ്നറില്‍ നിന്ന് ആയിരക്കണക്കിന് തോക്കുകള്‍ മോഷണം പോയി
Recommended image2
policeman hunting with gun: തോക്കുമായി വേട്ടക്കിറങ്ങിയ പൊലീസുകാരന്‍ കീഴടങ്ങി; തെളിവെടുപ്പ് നടത്തി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved