ആദായ നികുതി വകുപ്പിന് നിർദേശം നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലുള്ളത്. തിരുനെൽവേലി സ്വദേശിയായ അഭിഭാഷകനാണ് ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.

ചെന്നൈ: മുസ്‌ലിം ലീഗ് എംപിയായ നവാസ് കനിയുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ആദായ നികുതി വകുപ്പിന് നിർദേശം നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലുള്ളത്. തിരുനെൽവേലി സ്വദേശിയായ അഭിഭാഷകനാണ് ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.

2019ൽ എംപി ആയിരുന്നപ്പോൾ 5.75 ലക്ഷം രൂപ ആയിരുന്നു വരുമാനം. 2024ൽ 20.84 കോടി ആയി ഉയർന്നു. ‌ഇതിനെതിരെ ഐടി വകുപ്പിന് പരാതി നൽകിയിട്ടും നടപടിയില്ലെന്നും എംപി ഫണ്ട് വകമാറ്റി തുക തട്ടിയെടുത്തെന്നുമാണ് ഹർജിയിലെ ആരോപണങ്ങൾ. ഹർജിയുടെ അടിസ്ഥാനത്തിൽ എംപിക്കും ആദായ നികുതി വകുപ്പിനും കോടതി നോട്ടീസ് അയച്ചു. രാമനാഥപുരം എംപി ആണ് നവാസ് കനി. കേരളത്തിന് പുറത്ത് ലീഗിന്റെ ഏക എംപിയാണ്.