ബിഹാറിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം പാർട്ടി നിർണായക ശക്തിയാവുകയാണ്. ഒരു രാജ്യസഭാ സീറ്റ് നേടാൻ 6 വോട്ടുകൾ കുറവുള്ള ഇന്ത്യാ സഖ്യത്തിന്, 5 എംഎൽഎമാരുള്ള എഐഎംഐഎമ്മിന്റെ പിന്തുണ അനിവാര്യമായി
പട്ന: ബിഹാറിൽ നിന്ന് രാജ്യസഭാ എംപിമാരെ തെരഞ്ഞെടുപ്പിൽ നിർണായകമായി അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം പാർട്ടി. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണം വീതം ജെഡിയു, ആർജെഡി എന്നിവരുടേത് ഒന്ന് ആർഎൽഎമ്മിന്റേതുമാണ്. 243 അംഗ ബീഹാർ നിയമസഭയിൽ എഐഎംഐഎമ്മിന് അഞ്ച് എംഎൽഎമാരാണ് നിലവിലുള്ളത്. ബീഹാറിൽ നിന്ന് രാജ്യസഭാംഗമാകാൻ, ഒരു സ്ഥാനാർത്ഥിക്ക് കുറഞ്ഞത് 41 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്. 202 എംഎൽഎമാരുള്ള എൻഡിഎയ്ക്ക് നാല് സീറ്റുകൾ എളുപ്പത്തിൽ നേടാൻ കഴിയും. പക്ഷേ അഞ്ചാം സീറ്റ് നേടാൻ പുറത്ത് നിന്ന് മൂന്ന് പേരുടെ പിന്തുണ കൂടി ആവശ്യമാണ്. ക്രോസ് വോട്ടിംഗ് ഇല്ലാതെ ഈ മൂന്ന് വോട്ടുകൾ നേടാൻ പ്രയാസമാണ്. അതേസമയം, 35 എംഎൽഎമാരുള്ള ഇന്ത്യാ ബ്ലോക്കിന് രാജ്യസഭാ സീറ്റ് നേടാൻ ആറ് പേരുടെ പിന്തുണ കൂടി ആവശ്യമാണ്.
എ.ഐ.എം.ഐ.എമ്മിന്റെ അഞ്ച് വോട്ടുകളുടെയും ബി.എസ്.പി.യുടെ ഒരു വോട്ടിന്റെയും പിന്തുണയോടെ, എംപി സ്ഥാനം ഉറപ്പിക്കാനായിരിക്കും പ്രതിപക്ഷ സഖ്യത്തിന്റെ ശ്രമം. അഞ്ചാം സീറ്റിലേക്ക് സ്വാധീനമുള്ള സ്ഥാനാർത്ഥിയെ നിർത്താനാണ് ആർ.ജെ.ഡി ഉദ്ദേശിക്കുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. വിരമിക്കുന്ന അംഗങ്ങളിൽ ആർജെഡിയിലെ അമരേന്ദ്ര സിംഗ്, പ്രേംചന്ദ് ഗുപ്ത എന്നിവരും ഉൾപ്പെടുന്നു. ജെഡിയുവിൽ നിന്ന്, കേന്ദ്രമന്ത്രി രാം നാഥ് താക്കൂർ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശിന്റെ കാലാവധി ഏപ്രിൽ 9 ന് അവസാനിക്കും, അതുപോലെ ബിജെപി ക്വാട്ടയിൽ നിന്ന് ആർഎൽഎമ്മിലെ ഉപേന്ദ്ര കുശ്വാഹയും തെരഞ്ഞെടുക്കപ്പെടും.
ജെഡിയുവിൽ നിന്ന് ജൻ നായക് കർപൂരി താക്കൂറിന്റെ മകൻ രാംനാഥ് താക്കൂറിന്റെ പേര് ഏതാണ്ട് ഉറപ്പായി. ഹരിവംശിനെ പാർട്ടി അയച്ചില്ലെങ്കിൽ അത് സഖ്യകക്ഷികൾക്ക് നെഗറ്റീവ് സന്ദേശം നൽകുമെന്ന് ബിജെപി സൂചന നൽകിയിട്ടുണ്ട്. ചില പ്രമുഖ പേരുകൾ ബിജെപി നൽകിയിട്ടുണ്ട്. ഭോജ്പുരി നടൻ പവൻ സിംഗ്, കുശ്വാഹ എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. കുശ്വാഹയുടെ പാർട്ടിക്ക് നാല് എംഎൽഎമാരുണ്ട്, അതിനാൽ അദ്ദേഹം മത്സരിച്ചാൽ എൻഡിഎയുടെ മറ്റ് സഖ്യകക്ഷികൾ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ എങ്ങനെ പിന്തുണയ്ക്കുമെന്ന് കണ്ടറിയണം. എൽജെപി (ആർവി) നേതാവ് ചിരാഗ് പാസ്വാന്റെ അമ്മ റീന പാസ്വാനും രാജ്യസഭയിലേക്ക് പരിഗണിക്കപ്പെടുന്നു.