ഗുരുതര ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാനുള്ള നടപടികൾ തുടങ്ങി. പൊതു സുരക്ഷയെ അപകടപ്പെടുത്തുന്ന കുറ്റകൃത്യങ്ങൾക്കെതിരായ ഉറച്ച നയം തുടരുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു.

കുവൈത്ത് സിറ്റി: അപകടകരവും ഗുരുതരവുമായ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് മെറ്റൽ റിസൈക്ലിംഗ് സെന്‍ററിൽ നശിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പൊതു സുരക്ഷയെ അപകടപ്പെടുത്തുന്ന കുറ്റകൃത്യങ്ങൾക്കെതിരായ ഉറച്ച നയം തുടരുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു.

ഇത്തരം ലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങൾ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ട്രാഫിക് വിഭാഗം ലോഹ പുനരുപയോഗ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. തുടർന്ന് ഇവ ഉപയോഗിക്കാനാകാത്ത വിധത്തിൽ തകർക്കുകയായിരുന്നു.റോഡിൽ മറ്റുള്ളവരെ അപകടത്തിലാക്കുന്ന ഏതൊരാൾക്കും നിയമം കർശനമായി ബാധകമാക്കുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും 24 മണിക്കൂറും പരിശോധനകളും നിരീക്ഷണങ്ങളും ശക്തമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.