ന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 6012 മെഗാവാട്ട് എന്ന റെക്കോഡിലേയ്ക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ഇത് 5933 മെഗാവാട്ടായിരുന്നു. 112.5187 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്നതാണ്.

തിരുവനന്തപുരം: കൊടും ചൂടും പാചക വാതക ക്ഷാമവും കാരണം സംസ്ഥാനത്ത് റെക്കോഡ് വൈദ്യുതി ഉപഭോഗം. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 6012 മെഗാവാട്ട് എന്ന റെക്കോഡിലേയ്ക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ഇത് 5933 മെഗാവാട്ടായിരുന്നു. 112.5187 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്നതാണ്. 87.4238 ദശലക്ഷം യൂണിറ്റാണ് പുറത്ത് നിന്ന് ഇന്നലെ വാങ്ങിയത്. ജല വൈദ്യുത നിലയങ്ങളിലെ ഉള്‍പ്പെടെ ഇന്നലത്തെ ഉത്പാദനം 25.09 ദശലക്ഷം യൂണിറ്റാണ്.

അതേസമയം, വിഷുദിനത്തിലും ചുട്ടുപൊള്ളുകയാണ് കേരളം.12 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. ഇന്നലെ പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സീസണിൽ ഇത് രണ്ടാം തവണയാണ് പാലക്കാട്‌ ചൂട് 40° C എത്തുന്നത്. കൊല്ലത്ത് 38 ഡിഗ്രി, കണ്ണൂരും കോട്ടയത്തും 37 ഡിഗ്രി കടന്ന് ചൂട് രേഖപ്പെടുത്തി. നാല് സ്റ്റേഷനുകളിൽ അൾട്രാവയലറ്റ് സൂചികയും അപകടനിലയിൽ തുടരുകയാണ്. നാട് അതികഠിനമായ ചൂടിൽ വലയുമ്പോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.